കമലദളം
എകെ ലോഹിതദാസ് കഥയും തിരക്കഥയും സംഭാഷണവും രചിച്ച്, സിബി മലയിൽ സംവിധാനം ചെയ്ത് 1992 ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണ് കമലദളം. പ്രണവം ആർട്ട്സിന്റെ ബാനറിൽ മോഹൻലാൽ ആണ് നിർമ്മിച്ചത്. മോഹൻലാൽ, മോനിഷ ഉണ്ണി, വിനീത്, പാർവ്വതി, മുരളി, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംഗീതത്തിനും കലയ്ക്കും വലിയ പ്രാധാന്യം നൽകി നിർമ്മിച്ച കമലദളം, കേരളകലാമന്ദിരം എന്ന പേരിൽ, കേരളകലാമണ്ഡലത്തെ തന്നെയാണ് കഥാ പശ്ചാത്തലമാക്കിയത്. പാലക്കാടൻ ഗ്രാമീണതയും ഭാരതപ്പുഴയുടെ പരിസരങ്ങളും ചലച്ചിത്രത്തിന് മാറ്റ് വർദ്ധിപ്പിച്ചു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കമലദളം 1992 ലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. മോഹൻലാൽ അവതരിപ്പിച്ച നന്ദഗോപൻ എന്ന നായക കഥാപാത്രവും, മോനിഷ അവതരിപ്പിച്ച മാളവിക എന്ന നായിക കഥാപാത്രവും ഇരുവരുടെയും അഭിനയ ജീവിതത്തിലെ പൊൻതൂവലുകളായി മാറി.
വേലായുധൻ എന്ന കലാമന്ദിരം സെക്രട്ടറിയെ നെടുമുടി വേണുവും, മാളവികയുടെ പിതാവും കലാമന്ദിരം പ്രിൻസിപ്പാളുമായ രാവുണ്ണി നമ്പീശനെ ഒടുവിൽ ഉണ്ണികൃഷ്ണനും അനശ്വരമാക്കി. വിനീത് അവതരിപ്പിച്ച സോമശേഖരനും നായികയായ മാളവികയും കലാമന്ദിരത്തിലെ വിദ്യാർത്ഥികളാണ്. സോമശേഖരന്റെ ജ്യേഷ്ഠനും, കലാമന്ദിരത്തിലെ അധ്യാപകനുമായ മാധവനുണ്ണിയെ ആണ് മുരളി അവതരിപ്പിച്ചിരിക്കുന്നത്. പാർവ്വതിയുടെ സുമംഗല നന്ദഗോപന്റെ ഭാര്യയാണ്.
Actors & Characters
Actors | Character |
---|---|
നന്ദഗോപൻ | |
മാളവിക നങ്ങ്യാർ | |
സോമശേഖരൻ | |
മാധവനുണ്ണി | |
സുമംഗല | |
രാവുണ്ണി നമ്പീശൻ ആശാൻ | |
വേലായുധൻ | |
ഹൈദ്രോസ് | |
സോമശേഖരന്റെ സുഹൃത്ത് | |
സബ് ഇൻസ്പെക്ടർ | |
Main Crew
കഥ സംഗ്രഹം
- കെ വിശ്വനാഥ് സംവിധാനം ചെയ്ത് 1983 ൽ പ്രദർശനത്തിനെത്തിയ തെലുങ്ക് സിനിമ "സാഗര സംഗമ"ത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് കമലദളം എന്ന മലയാളം സിനിമ നിർമ്മിക്കപ്പെടുന്നത്.
- 150 ദിവസത്തിലേറെ കേരളത്തിലെ ചില തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ട ചലച്ചിത്രമാണ് കമലദളം
- കമലദളത്തിലെ ഗാനങ്ങൾ വളരെ ശ്രദ്ധേയമാണ്. ആ ചലച്ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് രവീന്ദ്രനും, മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് യേശുദാസും കരസ്ഥമാക്കി. സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജോൺസൺ ആണ്.
- മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹത്തിന്റെ കഴിവുകൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയ ചലച്ചിത്രങ്ങളിൽ ഒന്നാണ് കമലദളം. ഒരു നർത്തകൻ എന്ന വേഷം അത്ഭുതകരമായാണ് അദ്ദേഹം അവതരിപ്പിച്ചത്.
- കമലദളം റിലീസായി ഒമ്പതാം മാസം, 1992 ഡിസംബറിലാണ് മോനിഷ അപകടത്തിൽ പെട്ട് മരണമടയുന്നത്.
കേരളകലാമന്ദിരം എന്ന പ്രശസ്തമായ കലാലയത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. നർത്തകനും നൃത്ത അദ്ധ്യാപകനുമാണ് നന്ദഗോപൻ. നന്ദഗോപന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില ദുരന്തങ്ങളാണ് കഥയുടെ പ്രധാന ഘടകങ്ങൾ. സ്വന്തം ഭാര്യയെ കൊലപ്പെടുത്തി എന്ന ആരോപണം നേരിട്ട് അദ്ധ്യാപന ജീവിതത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ട വ്യക്തിയാണ് നന്ദഗോപൻ. പിന്നീട് അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും പലരും വിശ്വസിക്കുന്നത് സുമംഗലയെ നന്ദഗോപൻ കൊന്നത് തന്നെ എന്നാണ്. ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനായി നന്ദഗോപൻ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്ന ഘട്ടത്തിലാണ് സിനിമ ആരംഭിക്കുന്നത്. ഭാര്യയുടെ മരണത്തെ തുടർന്ന് ഒരു തികഞ്ഞ മദ്യപാനിയും പ്രശ്നക്കാരനുമായി മാറിയ നന്ദഗോപനെ തിരികെ കലാമന്ദിരത്തിൽ പ്രവേശിപ്പിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് സെക്രട്ടറി വേലായുധൻ നടത്തുന്നത്. ശുദ്ധഗതിക്കാരനായ പ്രിൻസിപ്പാൾ രാവുണ്ണി നമ്പീശൻ, മികച്ച അദ്ധ്യാപകനും കലാകാരനും എന്ന നിലയിൽ നന്ദഗോപന് അനുകൂലമായി കോടതിയിൽ മൊഴി നൽകുന്നു. അടുത്ത സുഹൃത്തായ മാധവനുണ്ണിയുടെ പിന്തുണയും നന്ദഗോപനുണ്ട്.
ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് മുമ്പും കലാമന്ദിരത്തിന്റെ വിവിധ ഭാഗങ്ങളിലും, കളരികളുടെ പരിസരങ്ങളിലും നന്ദഗോപൻ പ്രത്യക്ഷപ്പെടുകയും, ചില അവസരങ്ങളിൽ പഠനവിഷയങ്ങളിൽ അനാവശ്യമായി ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. മദ്യപാനി കൂടിയായതിനാൽ കുട്ടികളുൾപ്പെടെ ആർക്കും തന്നെ നന്ദഗോപനോട് താൽപ്പര്യമില്ല. ഏവരും പ്രതീക്ഷയോടെ കണ്ടിരുന്ന പ്രതിഭയായിരുന്ന മാളവികയുടെ നൃത്ത അരങ്ങേറ്റത്തിനിടെ നന്ദഗോപൻ കൂക്കിവിളിക്കുകയും അരങ്ങേറ്റം മുടങ്ങുകയും, തുടർന്ന് മാളവിക വലിയ വിഷമത്തിലാവുകയും ചെയ്യുന്നുണ്ട്. തുടർന്ന് കലാമന്ദിരത്തിലെ പഠനം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന മാളവികയെ അധ്യാപകർ അതിൽനിന്ന് പിന്തിരിപ്പിക്കുന്നു. എന്നാൽ, അതേദിവസങ്ങളിൽ തന്നെ കോടതി ഉത്തരവിന്റെ പിൻബലത്തിൽ നന്ദഗോപൻ കലാമന്ദിരത്തിലേയ്ക്ക് തിരികെ എത്തുന്നു. മാളവികയോട് മോശമായി പെരുമാറിയ നന്ദഗോപനെതിരെ വിദ്യാർഥികൾ സംഘടിച്ച് അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നു. തുടർന്ന്, എന്തുകൊണ്ട് താൻ കൂക്കിവിളിച്ചു എന്ന് കുട്ടികൾക്ക് മുന്നിൽ വിശദീകരിക്കുന്ന നന്ദഗോപൻ ഭരതന്റെ നാട്യശാസ്ത്രവും നടനത്തിലുള്ള തന്റെ അറിവും വിവരിക്കുകയും, അവർക്ക് മുന്നിൽ ഭരതനാട്യം വിദഗ്ധമായി അവതരിപ്പിക്കുകയും ചെയ്യുന്നു. നന്ദഗോപന്റെ അറിവും പ്രഗൽഭ്യവും തിരിച്ചറിഞ്ഞ മാളവിക അതോടെ അദ്ദേഹത്തിന്റെ ആരാധികയായി മാറുന്നു.
സോമശേഖരൻ മാളവികയെ പ്രണയിക്കുന്ന വിവരം ഇരു വീടുകളിലും അറിയുമ്പോൾ പഠനത്തിന് ശേഷം വിവാഹം നടത്താമെന്ന് മാളവികയുടെ പിതാവ് രാവുണ്ണി നമ്പീശന് വാക്ക് മാധവനുണ്ണി കൊടുക്കുന്നു. സോമശേഖരനോട് മാളവികയ്ക്ക് ഇഷ്ടക്കുറവ് ഇല്ലെങ്കിലും പ്രണയിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല. അതേസമയം സോമശേഖരൻ മാളവികയുടെ എല്ലാ കാര്യങ്ങളിലും ബദ്ധശ്രദ്ധനാണ്. നന്ദഗോപന്റെ കഴിവുകൾ തിരിച്ചറിഞ്ഞ മാളവിക ദക്ഷിണ കൊടുത്ത് അദ്ദേഹത്തെ തന്റെ ഗുരുവായി സ്വീകരിക്കുന്നു. ഒപ്പം, നന്ദഗോപനെക്കുറിച്ച് കൂടുതൽ അറിയുംതോറും മാളവികയിൽ അദ്ദേഹത്തോട് പ്രണയം വളരുന്നുണ്ട്. മുമ്പ് മുതൽ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്ന സുമംഗല യഥാർത്ഥത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വാസ്തവം നന്ദഗോപനിൽനിന്ന് തന്നെ മാളവിക മനസിലാക്കുന്നു. അങ്ങനെ അവളിൽ കൂടുതൽ അടുപ്പം രൂപപ്പെടുന്നു.
തന്റെ ഭാര്യയായിരുന്ന സുമംഗലയെക്കൊണ്ട് അവതരിപ്പിക്കാനായി നന്ദഗോപൻ രചിച്ച അദ്ദേഹത്തിന്റെ സ്വപ്നം കൂടിയായിരുന്ന സീതാരാമായണം എന്ന നൃത്തശില്പം സുമംഗല മരിച്ചതോടെ മുടങ്ങിയിരുന്നു. അതേകുറിച്ച് അറിഞ്ഞപ്പോൾ ആ നൃത്തശില്പം അവതരിപ്പിക്കാനുള്ള താൽപ്പര്യം മാളവിക നന്ദഗോപനോട് പറയുന്നു. മാളവികയുടെ കഴിവ് മനസിലാക്കിയിരുന്ന നന്ദഗോപൻ അവളെ പരിശീലിപ്പിച്ചു തുടങ്ങുന്നു. എന്നാൽ, പരിശീലനത്തിന്റെ അന്തിമഘട്ടം എത്തുമ്പോൾ നന്ദഗോപനെയും മാളവികയെയും കുറിച്ചുള്ള കിംവദന്തികൾ കലാമന്ദിരത്തിൽ പ്രചരിക്കുകയും സോമശേഖരൻ മാളവികയെ നൃത്തശിൽപ്പത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവൾ അതിന് വഴങ്ങാതിരുന്നപ്പോൾ നന്ദഗോപനെ കൂലിത്തല്ലുകാരെ കൂട്ടി അപായപ്പെടുത്താൻ സോമശേഖരൻ ശ്രമിക്കുന്നു. എന്നാൽ അദ്ദേഹത്തെ കീഴ്പ്പെടുത്താൻ അവർക്ക് കഴിയുന്നില്ല.
തന്നെ അപായപ്പെടുത്താൻ ശ്രമിച്ചത് സോമശേഖരനാണെന്ന് മനസിലാക്കിയ നന്ദഗോപൻ മാധവനുണ്ണിയോട് വിവരം പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോകുന്ന സോമശേഖരൻ തിരികെ എത്തുന്നത് സീതാരാമായണത്തിന്റെ അരങ്ങേറ്റത്തിന്റെ സമയത്താണ്. തന്റെ കാമുകിയെ നന്ദഗോപൻ വശത്താക്കി എന്ന് ധരിച്ച സോമശേഖരൻ കലാകാരന്മാർക്ക് കൊടുക്കാൻ വച്ചിരുന്ന കൂൾ ഡ്രിങ്ക്സിൽ ഒരു കുപ്പിയിൽ വിഷം കലർത്തി നന്ദഗോപന് കൊടുക്കാൻ പദ്ധതിയിടുന്നു. എന്നാൽ, വിഷം കലർന്ന കുപ്പി അവന്റെ കൈവശത്തുനിന്ന് നഷ്ടപ്പെടുകയും ആരാണ് കുടിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. അതിനിടയിൽ, മാധവനുണ്ണി സോമശേഖരനെ കണ്ടുമുട്ടുന്നു. മാളവികയും നന്ദഗോപനും തമ്മിൽ സംശയിച്ചിരുന്നതുപോലെയുള്ള ബന്ധമില്ല എന്ന് അദ്ദേഹത്തിൽനിന്ന് സോമശേഖരൻ മനസിലാക്കുന്നു. പക്ഷെ, അതിനകം വിഷം കലർന്ന പാനീയം ആരോ കുടിച്ചു കഴിഞ്ഞിരുന്നു. നൃത്തശിൽപ്പത്തിന്റെ അന്ത്യ ഘട്ടത്തിൽ സംഗീതാലാപനം നടത്തികൊണ്ടിരുന്ന നന്ദഗോപന് അസ്വസ്ഥത ആരംഭിക്കുന്നു. രക്തം ഛർദ്ദിച്ചു തുടങ്ങിയ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ സോമശേഖരനും മാധവനുണ്ണിയും ശ്രമിക്കുന്നെങ്കിലും നൃത്തശില്പം പൂർത്തിയാകുവോളം സംഗീതം ആലപിച്ച് തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച് നന്ദഗോപൻ സ്റ്റേജിൽ മരിക്കുന്നതോടെ ചലച്ചിത്രം അവസാനിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|