വേലായുധൻ കീഴില്ലം

Velayudhan Keezhillam

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് വേലായുധന്റെ ജന്മദേശം  കെ ജി ജോർജി​ന്‍റെ ഉൾക്കടൽ എന്ന ചിത്രത്തിൽ വസ്​ത്രാലങ്കാര സഹായിയായി തുടക്കം കുറിച്ച അദ്ദേഹം മലയാള സിനിമയിലെ ഒട്ടു മിക്ക സം‌വിധായകരുടെ കൂടെയും പ്രവർത്തിച്ചിട്ടുണ്ട്.

1981 -ൽ പ്രേമഗീതങ്ങൾ എന്ന സിനിമയിലൂടെ സ്വതന്ത്ര വസ്താലങ്കാരകനായി. തുടർന്ന് താരാട്ട്ഒരു മാടപ്രാവിന്റെ കഥനോക്കെത്താ ദൂരത്ത് കണ്ണും നട്ട്കരിയിലക്കാറ്റുപോലെധ്വനിആലിലക്കുരുവികൾറാംജി റാവ് സ്പീക്കിംഗ്ഗോഡ്‌ഫാദർപപ്പയുടെ സ്വന്തം അപ്പൂസ്മാനത്തെ വെള്ളിത്തേര്പഞ്ചാബി ഹൗസ്... എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചു. 1994 -ലെ മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ വേലായുധൻ കീഴില്ലത്തിന് ലഭിച്ചു. 2020 -ൽ ഇറങ്ങിയ ബിഗ് ബ്രദർ എന്ന ചിത്രത്തിലാണ്​ അവസാനമായി അദ്ദേഹം വസ്ത്രാലങ്കാരം നിർവഹിച്ചത്​.

2020 ഏപ്രിലിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു. വേലായുധൻ കീഴില്ലത്തിന്റെ ഭാര്യ  പരേതയായ ശാന്തകുമാരി. മക്കൾ - വൈശാഖ്, അശ്വതി.