ശബരിമല ശ്രീഅയ്യപ്പൻ
കാട്ടിൽ വച്ച് ലഭിച്ച ശിശുവിനെ പന്തളം രാജാവ് കുട്ടികളില്ലാതിരുന്ന രാജ്ഞിക്ക് നൽകുന്നു, രാജ്ഞി താമസിയാതെ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. രണ്ടുബാലന്മാരും ഗുരുവിനടുക്കൽ വിദ്യാഭ്യാസത്തിനായി എത്തുമ്പോൾ രാജഗുരുവിനു മണികണ്ഠന്റെ അവതാര കഥകൾ മനസ്സിലാവുന്നു. ഗുരുവിന്റെ അന്ധനായ മകനു കാഴ്ച നൽകുന്നുണ്ട് മണികണ്ഠൻ. അതിപ്രഭാവനായ മണികണ്ഠനോട് അസൂയയാൽ മന്ത്രിയും ഉപദേശകനായ കുരുക്കളും കുടിലതന്ത്രങ്ങൽ മെനയുന്നു. വിഷബാധയേറ്റ് മൃതപ്രായനായ മണികണ്ഠനെ ശ്രീപരമേശ്വരൻ തന്നെ വൈദരൂപത്തിൽ വന്ന് രക്ഷപെടുത്തുന്നുണ്ട്. രാജ്ഞിയെ സ്വാധീനിച്ച് അസുഖം അഭിനയിക്കാൻ മന്ത്രി പ്രേരിപ്പിക്കുന്നു. മണികണ്ഠൻ കൊണ്ടു വരുന്ന പുലിപ്പാൽ രോഗശമനത്തിനു അത്യാവശ്യമെന്ന് വൈദ്യൻ വിധിയെഴുതുന്നു. മണികണ്ഠനെ പുലിയ്ക്കിരയാക്കി സ്വന്തം മകനെ രാജാവാക്കാനുമാണീ പദ്ധതി. കാട്ടിൽ പോയ മണികണ്ഠൻ മഹിഷരൂപം പൂണ്ട മായസ്ത്രീയോട് എതിരിട്ട് അവരെ വധിയ്ക്കുന്നു. പുലികളുമായി കൊട്ടാരത്തിലെത്തുന്നു. കൊള്ളത്തലവനെന്നു തെറ്റിദ്ധരിക്കപ്പെട്ട വീരയോധാവായ വാവരുമായി സഖ്യത്തിലേർപ്പെടുന്നുമുണ്ട് മണികണ്ഠൻ.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
മണികണ്ഠൻ | |
പന്തളം രാജാവ് | |
പന്തളം റാണി | |
വാവർ | |
രാജഗുരു | |
ഭാനുവിക്രമൻ | |
രാജരാജൻ | |
ശൂർപ്പകൻ | |
ബാലമണികണ്ഠൻ | |
ബാലരാജരാജൻ | |
പരമശിവൻ | |
മോഹിനി/മഹാവിഷ്ണു | |
മഹിഷി | |
പാച്ചു | |
പാർവ്വതി | |
ഇന്ദ്രൻ | |
രോഗി | |
തോഴി | |
തോഴി | |
തോഴി | |
ബാലരാജരാജൻ | |
നാരദൻ | |
ഗുസ്തിക്കാർ |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ശ്രീരാമുലു നായിഡു | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 961 |
കഥ സംഗ്രഹം
മുഴുനീള വർണ്ണ ചിത്രം ആയിരുന്നു ഈ സിനിമ പിന്നീട് നിർമ്മിക്കപ്പെട്ട അയ്യപ്പൻ സിനിമകൾക്ക് പ്രോടൊറ്റൈപ് ആയിരുന്നു ഇത്. ശബരിമല യാത്ര ഒരു ഡോക്യുമെന്ററി പോലെ അവതരിക്കപ്പെടുന്നുണ്ട് ചിത്രത്തിന്റെ അവസാനം. പദ്മിനിയുടേയും രാഗിണിയുടേയും നൃത്തങ്ങൾ പ്രധാന കൊമേഴ്സ്യൽ ഘടകം ആയിരുന്നു. ഗോകുലബാലനും കൂട്ടരും പാടിയ “സ്വാമീ ശരണം ശരണമെന്റയ്യപ്പ സ്വാമിയല്ലാതെ ശരണമില്ല’ എന്ന പാട്ട് ഒരു സിനിമാപ്പാട്ടിന്റെ വൃത്തവലയം ഭേദിച്ച് പോപ്പുലർ ആയ ഭക്തിഗാനം ആയി മാറി. അതിന്റെ ട്യൂൺ മലയാളി മനസ്സിൽ പ്രതിഷ്ഠിക്കപ്പെട്ടു. ജ്യേഷ്ഠാനുജന്മാരായ രാജശേഖരൻ തമ്പിയും ഹരികുമാരൻ തമ്പിയും അതേ റോളുകളിൽ അഭിനയിച്ചു. രാജൻ സിനിമാരംഗം പിന്നീട് വിട്ടുവെങ്കിലും ഹരി അഭിനയം തുടരുകയും പിന്നീട് ഡബ്ബിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.