ആത്മശാന്തി
Actors & Characters
Actors | Character |
---|---|
നിർമ്മല | |
മധു | |
ശാരദ | |
ശേഖർ | |
ശങ്കരൻ | |
ജാനകിയമ്മ | |
ശ്രീധരപ്പണിക്കർ | |
രഘു | |
വിമല | |
പാർവ്വതി | |
കോമളം | |
നിർമ്മല ബാല്യം | |
Main Crew
കഥ സംഗ്രഹം
സിനിക്ക് തന്റെ നിരൂപണത്തിൽ ഇങ്ങനെയെഴുതി. “..... കേരളക്കരയിലെ സിനിമാപ്രേമികളുടെ കലാബോധത്തിനു ആത്മശാന്തിയുണ്ടാവാൻ അശേഷം വഴിയില്ലെന്നു തീർത്തു പറയട്ടെ.......ഒക്കെ കാണുമ്പോൾ സംവിധായകന്റെ പ്രതിഭയ്ക്കു മുൻപിൽ തലകുനിയ്ക്കാതെ നിവൃത്തിയില്ല. ലജ്ജ കൊണ്ടാണെന്നു മാത്രം..........അസംഭവജടിലമായ കഥ, അവിദഗ്ദ്ധമായ ഷെനറിയോ, ഒട്ടുമുക്കാലും ഭാവനാശൂന്യമായ സംവിധാനം, അസംഖ്യം സാങ്കേതിക ന്യൂനതകൾ, ഇമ്പം നൽകാനാവത്ത സംഗീതം-ഇവയെല്ലാമടങ്ങിയ ഈമുഷിപ്പൻ മലയാളപടം കാണുവാൻ ആളുകൾ മെനക്കെട്ടു വരുന്നത് എങ്ങനെയെന്ന് ആലോചിയ്ക്കുമ്പോഴാണ്.......’
സിനിക്കിന്റെ പേടി അസ്ഥാനത്തായിരുന്നു. ഈ പടം കാണാൻ ആരും മെനക്കെട്ടു വന്നില്ല. കുറച്ചു ദിവസങ്ങൾക്കകം ഫിലിം പെട്ടി പൂട്ടി.
എൻ പി ചെല്ലപ്പൻ നായരുടെ 'ശശികല' നാടകമാണ് ആത്മശാന്തി എന്നപേരില്‍ സിനിമയായത്
തിരുവനന്തപുരത്തെ കുലീന കുടുംബത്തിൽ ശ്രീധരപ്പണിക്കരും ഭാര്യ ജാനകിയമ്മയും മകൾ നിർമ്മലയും സസുഖം വാഴുമ്പോൾ ജാനകിയമ്മയുടെ സഹോദരൻ ജെയിൽ ചാടി അവിടെയെത്തുന്നു. അവരുമായി ശത്രുതയിലുള്ള പോലീസ് ഇൻസ്പെക്റ്റർ അയാളെ അറസ്റ്റു ചെയ്തപ്പോൾ ജാനകിയമ്മയേയും പിടി കൂടി. കള്ളനായ സഹോദരനു രക്ഷയേകിയെന്ന് സംശയിച്ച് ഗർഭിണിയായ ജാനകിയമ്മയെ ജെയിലിൽ നിന്നും മോചിപ്പിക്കാൻ ശ്രീധരപ്പണിക്കർ തുനിഞ്ഞില്ല. കൈക്കുഞ്ഞുമാായി ജെയിൽ വിമോചിതയായി വന്ന അവരെ അയാൾ സ്വീകരിച്ചുമില്ല. മകൾ നിർമ്മല അച്ചനോടൊപ്പമാണ്. എങ്ങിനെയോ മദ്രാസിലെത്തിയ ജാനകിയമ്മയെ ഡൊക്റ്റർ ഭാസ്കർ സഹായിച്ചു.ഡോക്റ്ററുടെ മകൾ വിമലയും ജാനകിയമ്മയുടെ മകൾ ശാരദയും ഒന്നിച്ച് വളർന്നു. നിർമ്മലയ്ക്ക് ശ്രീധരപ്പണിക്കരുടെ മരുമകൻ മധുവുമായി അടുപ്പമുണ്ട്. മദ്രാസിൽ പഠിയ്ക്കാനെത്തിയ മധു റേഡീയൊ യിൽ പാടാറുമുണ്ട്. ശാരദയും പാട്ടുകാരിയാണ്. ഒരു ട്രെയിൻ യാത്രയിൽ മധുവിനെ ശാരദ പരിചയപ്പെടുന്നു, അയാൾ അവളുടെ ഹൃദയം കവരുകയും ചെയ്തു. മധു പരിചയപ്പെട്ട ശേഖർ ദുർവൃത്തനാണ്. ഒരു അപകടം പറ്റിയപ്പോൾ മധുവിനെ പരിചരിക്കാനെത്തിയത് ശാരദയാണ്. ഇത് ഒരു അപവാദമാക്കി ശേഖർ പ്രചരിപ്പിച്ചു, ശ്രീധരപ്പണിക്കരുടെ ചെവിയിലുമെത്തി ഈ വാർത്ത. നിർമ്മലയ്ക്ക് ഈ വാർത്ത വിശ്വസിക്കാനായില്ലെങ്കിലും അവൾക്ക് പെട്ടെന്ന് വിവാഹം തീർച്ചപ്പെടുത്തുകയാണ് ശ്രീധരപ്പണിക്കർ ചെയ്തത്. നിർമ്മലയുടെ വിവാഹവാർത്തയറിഞ്ഞ മധു ശാരദയെ വിവാഹം ചെയ്തു. ജാനകിയമ്മ കാശിയ്ക്കു പോയി. വിവാഹദിവസം ബോധം കെട്ടു വീണപ്പോഴാണ് ഒരു കാര്യം അറിയുന്നത്-നിർമ്മല ഹൃദ്രോഗിയാണ്. വിശേഷ ചികിത്സയ്ക്ക് എത്തിയത് ഡോക്റ്റർ ഭാസ്കറിന്റെ അടുത്താണ്. മധുവിന്റേയും ശാരദയുടേയും കല്യാണം കഴിഞ്ഞെന്ന സത്യം നിർമ്മലയ്ക്ക് സഹിക്കാനായില്ല. നിർമ്മലയുടെ സാന്നിദ്ധ്യം മധുവിൽ അസ്വസ്തതയുളവാക്കുന്നത് ശാരദ കണ്ടു പിടിച്ചു. നിർമ്മല മധുവിന്റെ ബാല്യസഖിയും പ്രേയസിയുമായിരുന്നു എന്ന അറിവ് അവളെ നടുക്കി. മധുവിന്റെ വെറുപ്പ് സമ്പാദിച്ച് വേർപിരിഞ്ഞ് നിർമ്മലയേയും മധുവിനേയും ഒന്നിപ്പിക്കാനായി അവളുടെ ശ്രമം. അതിനുവേണ്ടി അവൾ കപടനാടകം കളിച്ചു. പിന്നീട് ആത്മഹത്യയ്ക്കുമൊരുങ്ങി. രക്ഷ്യ്ക്ക് വന്നത് ശേഖർ. വേഗത്തിലോടിച്ച കാറ് മറിഞ്ഞ് ശാരദയ്ക്ക് ഗുരുതരമായ പരിക്ക് പറ്റി. ശേഖറിനെ പോലീസ് അറസ്റ്റു ചെയ്തു. കാശിയിൽ നിന്നും വന്ന ജാനകിയമ്മയെ ശ്രീധരപ്പണിക്കർ സ്വീകരിച്ചു. ശാരദയെ രക്ഷിച്ച് മധുവിനെ ഏൽപ്പിച്ച് അവർ ദമ്പതികളായി വാഴുന്നതിലാണ് തന്റെ ആത്ശാന്തിയെന്ന് നിശ്ചയിച്ച നിര്‍മ്മല മധുവിന്റേയും ശാരദയുടേയും കുഞ്ഞിനെ ലാളിച്ച് ത്യാഗസുരഭിലമായ ജീവിതം കൈവരിച്ചു.