പൈമ്പാലൊഴുകും ചോലതന്നില്‍
പൈമ്പാലൊഴുകും ചോലതന്നില്‍
തുള്ളും മീനായ് മാറുവേന്‍
പനിമലര്‍ പൊയ്ക നീരില്‍
പൊങ്ങി നീന്തി നിന്നെയെന്‍ -
കടക്കണ്ണു ചിമ്മി കാണുവേന്‍
പൊന്നാരച്ചുണ്ടാല്‍ മീനു കൊത്തും
വര്‍ണ്ണക്കിളിയായ് മാറുവേന്‍
കളകളമാര്‍ന്നു പായും
നീരില്‍ നിന്നെ തേടുവേന്‍ - ഞാന്‍
നിന്നോടു വാനില്‍ പായുവേൻ
പാഞ്ഞിടും കിളി നീ - ചെന്നു
പറ്റും മുമ്പ് വാനില്
ചുഴന്നിടും പരുന്തായ് മാറി
എതിര്‍ത്തേ നിന്നെ മെയ്യ്ചുറ്റുമേ
പരുന്തിനെ കണ്ടേ കുരുവി
പതുങ്ങി ഓടി പോകവേ
തരം പാര്‍ത്തു വേടനായി
വില്ലില്‍ അമ്പു ചേര്‍ക്കുവേന്‍
(പാഞ്ഞിടും...)
വേടനും മാനുമായ് ഇമ്പമായി കൂടിടാം (2)
അരുവിയും ആറുമായി അല്ലും പകലും ചേര്‍ന്നിടാം
പൈമ്പാലൊഴുകും ചോലയോരം
മാവിലൂഞ്ഞാല്‍ പൊങ്ങുവേ
പറന്നുടന്‍ നീല വിണ്ണില്‍
മാരിവില്ലായ് മാറിടാം -ഒന്നു
ചേര്‍ന്നുയര്‍ന്നു വാണിടാം
വാനതില്‍ പൊങ്ങി
ഒരു വാനമ്പാടി പാടവേ
വാനരന്‍ പോലും കണ്ടു
വടിവില്‍ താളം കൊട്ടവേ
ഓ.. വേടന്‍റെ കൈകള്‍ വിട്ടാ
വില്ലും വഴുതി വീഴവേ
വിണ്ണിലെ കലരും മേഘം
കണ്ണില്‍ അമ്പ് ചിണ്ടവേ
(വാനതില്‍.... )
മല്ലിയും മുല്ലയും
പിന്നിടും കൂട്ടില് (2)
അല്ലിയോടാമ്പലായി
അല്ലും പകലും വാണിടാം
പൈമ്പാലൊഴുകും ചോലയോരം
മാവിലൂഞ്ഞാല്‍ പൊങ്ങുവേ
പറന്നുടന്‍ നീല വിണ്ണില്‍
മാരിവില്ലായ് മാറിടാം -ഒന്നു
ചേര്‍ന്നുയര്‍ന്നു വാണിടാം