കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചൻ
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
താലി വാങ്ങി വന്നൂ മാല വാങ്ങി വന്നൂ
താനും കൂട്ടുകാരും പന്തലിൽ ചെന്നൂ
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
കല്യാണപ്പെണ്ണു വന്നു മുൻപിൽ നിന്നപ്പോൾ
വെള്ളെഴുത്തു വന്നു പെട്ടു പുള്ളി വലഞ്ഞു
കയ്യുകൊണ്ടു മറ്റൊരു പെണ്ണിൻ കഴുത്തു തപ്പുമ്പോൾ
കണ്ണാടി എടുത്തു നീട്ടി മറ്റൊരു വീരൻ
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
കണ്ണാടി വെച്ച നേരം കാഴ്ച വന്നല്ലോ
മിന്നുകെട്ടും പെണ്മണിയെ നേരിൽ കണ്ടല്ലോ
മുടി നരച്ചൂ മുതു കുനിഞ്ഞ സുന്ദരിയല്ലോ
മുല്ലപ്പൂമുടി ചുരുണ്ട നല്ല മുത്തശ്ശി
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
കണ്ടനേരം രണ്ടു പേർക്കും ലവ്വ് വന്നല്ലോ
കല്യാണകാര്യമെല്ലാം വേഗം തീർത്തല്ലോ
മധുവിധുവിനു കേപ്പിലേക്കു യാത്ര ചെയ്തല്ലോ
കണ്ണാടി വെച്ചു കൊണ്ട് സ്വപ്നം കണ്ടല്ലോ
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
താലി വാങ്ങി വന്നൂ മാല വാങ്ങി വന്നൂ
താനും കൂട്ടുകാരും പന്തലിൽ ചെന്നൂ
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി