പണ്ടു മുഗൾക്കൊട്ടാരത്തിൽ

പണ്ടു മുഗൾക്കൊട്ടാരത്തിൽ 
പവിഴമല്ലി പൂവനത്തിൽ 
രണ്ടു പഞ്ചവർണ്ണക്കിളികൾ വിരുന്നു വന്നു 
ഒരു പൊന്നശോക വൃക്ഷക്കൊമ്പിൽ പറന്നിരുന്നു 
(പണ്ടു മുഗൾ... ) 

അവർ പാടിയ കെസ്സു പാട്ടുകൾ 
അവർ പറഞ്ഞ പ്രേമകഥകൾ 
പൊന്നുമേഞ്ഞ കൊട്ടാരത്തിൽ പാദുഷ കേട്ടു - അന്ന്‌
പെൺകിളിയെ തങ്കം കൊണ്ടൊരു കൂട്ടിലിട്ടു - അന്ന്‌
പെൺകിളിയെ തങ്കം കൊണ്ടൊരു കൂട്ടിലിട്ടു
(പണ്ടു മുഗൾ... ) 

കണ്ണുകളിൽ മയ്യെഴുതിച്ചു 
കസവുറുമാൽ തുന്നിയിടീച്ചു 
കണ്മുനയാൽ കിഴവൻ പാദുഷ ഒളിയമ്പെയ്തു - പിന്നെ
കണ്ണുനീരും കൈയ്യുമായവൾ നൊയമ്പിരുന്നു - കൂട്ടിൽ 
കണ്ണുനീരും കൈയ്യുമായവൾ നൊയമ്പിരുന്നു
(പണ്ടു മുഗൾ... ) 

ചിറകടിയാൽ കൂടു തകർന്നു 
ഒരു നാളവൾ പറന്നകന്നു 
തന്റെ പൊന്നുംകിളിയെ തേടി കാട്ടിലലഞ്ഞു - അവൾ
പണ്ടുകണ്ട കുന്നുംചരുവിൽ കാത്തിരുന്നു - അവൾ
പണ്ടുകണ്ട കുന്നുംചരുവിൽ കാത്തിരുന്നു
(പണ്ടു മുഗൾ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandu Mugal Kottarathil

Additional Info

Year: 
1967

അനുബന്ധവർത്തമാനം