മദനപ്പൂവനം വിട്ടു

 

മദനപ്പൂവനം വിട്ടു മണവാളന്‍ വന്ന്
മണിമച്ചിലൊളിച്ചല്ലോ മണവാട്ടിപ്പെണ്ണ് (2)

ചന്ദ്രികപോലൊരു സുന്ദരിയാണെ
മുന്തിരിവിളയും പുഞ്ചിരിയാണെ
അന്തിവിളക്കിന്‍ പൊന്‍തിരിയാണെ (2)

മഴവില്ലു പലവട്ടം മിഴിക്കുള്ളില്‍ തെളിഞ്ഞ് 
കദളിത്തൈവാഴക്കൂമ്പ് കവിളത്ത് വിരിഞ്ഞ് (2)

കണ്ണെത്താതുള്ളൊരു ദൂരത്ത് - ഒരു
പൊന്നിന്‍കിനാവിന്റെയോരത്ത് 
എത്താത്ത കൊമ്പത്ത് കൂടൊന്നു കൂട്ടുവാന്‍
എന്തിന്നു മോഹിച്ചു തത്തമ്മേ

തത്തമ്മച്ചിറകൊത്ത വെറ്റിലവേണം
കസ്തൂരിമണമൊത്ത കളിപ്പാക്കു വേണം
റങ്കുള്ളപൈങ്കിളികള്‍ കൈകൊട്ടിപ്പാടേണം
മംഗളമാരനൊത്ത് കളിയാടിക്കൂടേണം

മോഹത്തിന്‍ പൂന്തേന്‍ കുടിച്ചാലോ - പാരില്‍
ദാഹം ശമിക്കില്ല തത്തമ്മേ
പൂതിതന്‍ പൂച്ചെടി മണ്ണില്‍ പലപ്പോഴും
പൂത്തുതളിര്‍ക്കില്ല തത്തമ്മേ

മദനപ്പൂവനം വിട്ടു മണവാളന്‍ വന്ന്
മണിമച്ചിലൊളിച്ചല്ലോ മണവാട്ടിപ്പെണ്ണ് 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madanappoovanam vittu

Additional Info

Year: 
1963

അനുബന്ധവർത്തമാനം