മഴ വന്നു

മഴ വന്നു കാതോരം ചോദിച്ചു
പണ്ടു ഞാൻ വന്ന നാളോർമ്മയുണ്ടോ..
ഒരു കുടക്കീഴിലന്നൊരുമിച്ചു നിന്നൊരാ-
പെൺകിടാവിപ്പൊഴും കൂടെയുണ്ടോ..

കലുങ്കിലും നാട്ടു നിരത്തിലും
വയൽ വരമ്പിലും തോണിപ്പടിയിലും
തിരകളെ കൈതൊടാനായുന്നപോൽ
ആറ്റുവക്കത്തു നിൽക്കും മരക്കൊമ്പിലും
കുടചൂടി നമ്മളെ കണ്ടുകാണും അവൾ-
താമര പൂങ്കുള പടവിങ്കലും

മനസ്സിലെ വാതിൽ തുറന്നു ഞാൻ
നിന്റെ പദസ്വരം കാതോർത്തിരിക്കവേ..
അകലത്തു നാമെന്നതറിയാത്തപ്പോൾ വന്ന
മഴയുടെ ചോദ്യമേതായിരുന്നു..
ഒരു കുടക്കീഴിലന്നൊരുമിച്ചു നിന്നൊരാ-
പെൺകിടാവിപ്പൊഴും കൂടെയുണ്ടോ..

മഴ വന്നു കാതോരം ചോദിച്ചു
പണ്ടു ഞാൻ വന്ന നാളോർമ്മയുണ്ടോ..
ഒരു കുടക്കീഴിലന്നൊരുമിച്ചു നിന്നൊരാ-
പെൺകിടാവിപ്പൊഴും കൂടെയുണ്ടോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhavannu

Additional Info

Year: 
2019

അനുബന്ധവർത്തമാനം