കായാമ്പൂവര്‍ണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ
സിന്ദൂരാരുണ ലജ്ജ പൂത്തു
വിടരാറാകും മുഹൂര്‍ത്തങ്ങളില്‍
മന്ദസ്മേര മനോജ്ഞ മാദക
സുധാസാരത്തൊടെൻ മാധവാ വന്നാലും
മമ പഞ്ചലോഹരചനാമഞ്ചത്തിലെന്നേയ്ക്കുമായ്
തന്നാലും തവ ചാരുരൂപ മധുര
പ്രേമാര്‍ദ്രമാം ദര്‍ശനം
കായാമ്പൂവര്‍ണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ
കാംബോജി കേട്ടുണരും കാളിന്ദി ഞാന്‍
കായാമ്പൂവര്‍ണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ
കാംബോജി കേട്ടുണരും കാളിന്ദി ഞാന്‍
ശൃംഗാര മുരളീവൃന്ദാവനം - പ്രേമ
സംഗീതമൊഴുകുമെന്‍ സന്നിധാനം
മന്വന്തരങ്ങളായ് ഞങ്ങടെയനുരാഗ-
സ്പന്ദനമല്ലോ പ്രപഞ്ച താളം
കായാമ്പൂവര്‍ണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ
കാംബോജി കേട്ടുണരും കാളിന്ദി ഞാന്‍
തോരാത്തൊരുന്മാദച്ചാര്‍ത്തിലവന്‍ വന്നെന്‍
വാര്‍മുടി കോതി ഒതുക്കുമ്പോൾ
വെള്ളിക്കല്ലോലമാലകള്‍ തെറിപ്പിച്ച്
തുള്ളിയാടും ജല ക്രീഡയാടും
കേളിയാടും രാസലീലയാടും
കായാമ്പൂവര്‍ണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ
കളരവം കേട്ടുണരും കാളിന്ദി ഞാന്‍
കായാമ്പൂവര്‍ണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ
കളരവം കേട്ടുണരും കാളിന്ദി ഞാന്‍
കാളിന്ദി ഞാന്‍ കാളിന്ദി ഞാന്‍ കാളിന്ദി ഞാന്‍