പാൽനുരയായ് - F

പാല്‍നുരയായ് നറുപരിഭവമായ് 
ഒരു യമുന മനസ്സിലൊഴുകും 
ആ തീരത്താരാരോ ഓടക്കുഴലൂതുമ്പോൾ ഗീതാഗോവിന്ദത്തിന്‍ പൂമ്പല്ലവി പാടുമ്പോള്‍ ഉള്ളില്‍ കാല്‍ത്തള കൈവള ഇളകിയതെന്തിനു രാധേ   
പാല്‍നുരയായ് നറുപരിഭവമായ് 
ഒരു യമുന മനസ്സിലൊഴുകും 

അമ്പാടിപ്പയ്യും മേച്ചിട്ടന്‍പോടീ മായക്കണ്ണന്‍ നിന്നെത്തേടും ഈ രാവില്‍ 
പട്ടാടത്തുമ്പുംകെട്ടി കണ്ണാരം പൊത്തിപൊത്തി
കണ്ണായ് കൂടെ നീ പോരൂ 
നീ നീരദവര്‍ണ്ണനു മാറുനിറയ്ക്കാന്‍ മഞ്ജുളചന്ദനമോ 
നീ കണ്ണനു ചൂടാന്‍ പീലികൊടുക്കു-
മൊരോമന മാമയിലോ 
നീലക്കാടുകള്‍ കോര്‍ത്തൊരു
തൂവനമാലയില്‍ 
ആരുടെ പൂമ്പൊടി തേടിയ പൊന്നിതളോ   
പാല്‍നുരയായ് നറുപരിഭവമായ് 
ഒരു യമുന മനസ്സിലൊഴുകും 

രാവേറെച്ചെല്ലും നേരം കാളിന്ദി തീരത്തെത്തി നിന്നെപ്പുല്‍കും കാര്‍വര്‍ണ്ണന്‍ 
തേനൂറും ചെല്ലച്ചുണ്ടില്‍ പൂമൂടി-
ച്ചുംബിക്കുമ്പോള്‍ 
എന്തേ ചൊല്ലും നിന്‍ മൌനം 
നീയാകൈനഖലാളനമേറ്റു മുറിഞ്ഞൊരു ചെന്താമരയാകും 
നീയാ മാറിലമര്‍ന്നു മയങ്ങിയുണര്‍ന്നൊരു പീലിക്കതിരാകും 
നിന്റെ നിറഞ്ഞുതുളുമ്പിയ നെഞ്ചുതുടിച്ചൊരു പൊന്‍ തുടിയായ് ദ്രുത താളവിളംബിതമായ് 

പാല്‍നുരയായ് നറുപരിഭവമായ് 
ഒരു യമുന മനസ്സിലൊഴുകും 
ആ തീരത്താരാരോ ഓടക്കുഴലൂതുമ്പോൾ ഗീതാഗോവിന്ദത്തിന്‍ പൂമ്പല്ലവി പാടുമ്പോള്‍ ഉള്ളില്‍ കാല്‍ത്തള കൈവള ഇളകിയതെന്തിനു രാധേ   
പാല്‍നുരയായ് നറുപരിഭവമായ് 
ഒരു യമുന മനസ്സിലൊഴുകും

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paalnurayaay - F

Additional Info

അനുബന്ധവർത്തമാനം