ശ്രീകുമാരൻ തമ്പി

Sreekumaran Thampi
Date of Birth: 
Saturday, 16 March, 1940
തമ്പി
എഴുതിയ ഗാനങ്ങൾ: 1,245
സംഗീതം നല്കിയ ഗാനങ്ങൾ: 24
സംവിധാനം: 29
കഥ: 42
സംഭാഷണം: 75
തിരക്കഥ: 69

കവി,ഗാനരചയിതാവ്,സംവിധായകൻ,നിർമ്മാതാവ്,സംഗീതസംവിധായകൻ

ബഹുമാനപുരസരം ആസ്വാദകർ 'തമ്പി സാർ' എന്നു വിളിക്കുന്നു. 

ജനനം, വിദ്യാഭ്യാസം

കളരിക്കൽ കൃഷ്ണപിള്ളയുടെയും കരിമ്പലേത്ത്‌‌ ഭവാനിക്കുട്ടി തങ്കച്ചിയുടെയുംമകനായി 1940 മാർച്ച് 16 നു ഹരിപ്പാട്ട് ജനിച്ചു. 

കവി, കഥാകൃത്ത്‌,നോവലിസ്റ്റ്, നാടകകൃത്ത്‌, തിരക്കഥാകൃത്ത്, ചലച്ചിത്രഗാനരചയിതാവ്, സംഗീത സംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ എന്നിങ്ങനെസാഹിത്യത്തിലും സിനിമയിലും വൈവിധ്യമാർന്ന പ്രവൃത്തിപരിചയവുംപരിജ്ഞാനവുമുള്ള കലാകാരന്മാർ വിരളമാണ്‌. 

ഹരിപ്പാട്‌ ഗവ ഇംഗ്ലീഷ്‌ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ്‌ ആലപ്പുഴഎസ്‌ ഡി കോളേജിൽ നിന്നും ഗണിതശാത്രത്തിൽ ബിരുദം നേടി. തുടർന്ന് തൃശൂർ ഗവ ..എഞ്ചിനീയറിങ്ങ്‌ കോളേജിൽ നിന്നും 1965ൽ സിവിൽ എഞ്ചിനീയറിംഗ്‌പാസായി. ഗവൺമന്റ്‌ സർവ്വീസിൽ കോഴിക്കോട് അസിസ്റ്റന്റ് ടൗൺപ്ലാനറായിരിക്കേ ഉദ്യോഗം രാജി വെച്ചു. പതിനെട്ടാം വയസ്സുമുതൽ തുടങ്ങിയഎഴുത്തിനോടും ഗാനങ്ങളോടുമുള്ള താൽപര്യം അദ്ദേഹത്തെ അതിനോടകംശ്രദ്ധേയനാക്കിയിരുന്നു. ആകാശവാണി തിരുവനന്തപുരം, മദ്രാസ്‌ നിലയങ്ങൾക്കുംഗ്രാമഫോൺ കമ്പനികളുടെ ആൽബങ്ങൾക്കും അദ്ദേഹത്തിന്റെ വരികൾക്ക്‌പ്രശസ്തർ ഈണമിട്ടിരുന്നു. ജയവിജയന്മാര്‍ ആദ്യമായി ഈണം നല്‍കിയ രണ്ടുഗാനങ്ങള്‍ പിറന്നത്‌ തമ്പിയുടെ തൂലികയില്‍ നിന്നാണ്. ‘ഗുരുവും നീയെ, സഖിയുംനീയെ’, ‘ഗോപീ ഹൃദയ കുമാരാ’ എന്നീ ഹിറ്റുകള്‍ യേശുദാസിന്റെ സ്വരത്തില്‍ഗ്രാമഫോണ്‍ ഡിസ്കായാണ് പുറത്തിറങ്ങിയത്. 

കവി,സാഹിത്യകാരൻ

1960- ൽ പ്രഥമ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. അവിടുന്നങ്ങോട്ട്‌ സിനിമയുംസാഹിത്യരചനയും പരസ്പരം ലയിച്ചുചേർന്ന് ഏതു മുഖ്യം എന്ന്വേർതിരിക്കാനാവാത്ത വിധം സൃഷ്ടികളായിപ്പിറന്നു കൊണ്ടിരിക്കുന്നു.

  • "കവിയും മാലാഖമാരും"
  • "എഞ്ചിനീയറുടെ വീണ"
  • "നീലത്താമര"
  • "എൻ മകൻകരയുമ്പോൾ"
  •  "ശീർഷകമില്ലാത്ത കവിതകൾ"
  • "അച്ഛന്റെചുംബനം"
  • "അമ്മയ്ക്കൊരു താരാട്ട്‌"
  • "പുത്രലാഭം"

തുടങ്ങിയവയാണ്‌പ്രസിദ്ധീകൃതമായ പ്രമുഖ കവിതാ സമാഹാരങ്ങൾ. "ഓമനയുടെ ഒരു ദിവസം" എന്നപേരിൽ കുട്ടികൾക്കായുള്ള ഗാനങ്ങളും ദേശഭക്തിഗാനങ്ങളുടെ സമാഹാരവുംപുസ്തകങ്ങളാക്കി പ്രസിദ്ധീകരിച്ചു. 'ഭൂഗോളം തിരിയുന്നു' എന്ന സിനിമയായിമാറിയ 'ആക്സിസ്‌' എന്ന നാടകവും രചിച്ചിരുന്നു. 

'കാക്കത്തമ്പുരാട്ടി','കുട്ടനാട്'‌,'ഞാനൊരു കഥ പറയാം','കടലും കയറും' എന്നീനോവലുകളും 'അമ്പിളി അകലെയാണ്‌', 'ശ്രീകുമാരൻ തമ്പിയുടെ ചെറുകഥകൾ' എന്നീ കഥാസമാഹരങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്‌. 

നിത്യഹരിതനായകനായ പ്രേം നസീറിന്റെ ജീവിതത്തെ ആസ്പദമാക്കി "പ്രേംനസീർ എന്ന പ്രേമഗാനം" എന്ന ഗ്രന്ഥവും സിനിമയുടെ ചരിത്രവുംസാങ്കേതികതയും പ്രതിപാദിക്കുന്ന "സിനിമ:കണക്കും കവിതയും" എന്ന ഗ്രന്ഥവുംശ്രീകുമാരൻ തമ്പി എഴുതിയിട്ടുണ്ട്‌.

ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ "ജീവിതം ഒരു പെൻഡുലം" എന്ന പേരിൽമാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു. 

ഗാനരചയിതാവ്‌

1966ൽ തിരുവനന്തപുരത്തെ മെരിലാൻഡ്‌ സ്റ്റുഡിയോ ഉടമയുംനിർമ്മാതാവുമായിരുന്ന പി.സുബ്രഹ്മണ്യമാണ്‌ തന്റെ "കാട്ടുമല്ലിക"യിലൂടെചലച്ചിത്രലോകത്തേക്ക്‌ ഗാനരചയിതാവായി ആദ്യം ശ്രീകുമാരൻ തമ്പിയെഅവതരിപ്പിക്കുന്നത്‌.

മൂളിപ്പാട്ടായെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ പാടിയിട്ടില്ലാത്തവർ മലയാളികളിൽകുറവാകും. അർത്ഥവത്തും ലളിതവുമായ വാക്കുകൾ കൊണ്ടും കഥാവസരത്തിനുംകഥാപാത്രവൈശിഷ്ട്യങ്ങൾക്കും ഉതകുന്ന ഭാവനാതലം കൊണ്ടുംആസ്വാദകഹൃദയങ്ങളെ പ്രണയാതുരമാക്കിയിരുന്ന ഗാനങ്ങളാകയാൽ"ഹൃദയരാഗങ്ങളുടെ കവി" എന്ന് അദ്ദേഹം പ്രശസ്തനായി. 

ശ്രീകുമാരൻ തമ്പി രചിച്ച അഞ്ഞൂറിലേറെ ഗാനങ്ങൾ യേശുദാസ്ആലപിച്ചിട്ടുണ്ട്. സമകാലികരായ മിക്ക സംഗീതസംവിധായകരും തമ്പിയുടെവരികൾക്ക്‌ ഈണം പകർന്നു. 

  • ഹൃദയ സരസ്സിലെ പ്രണയപുഷ്‌പമേ..
  • കസ്തൂരി മണക്കുന്നല്ലോ കാറ്റിൽ...
  • അകലെയകലെ നീലാകാശം...
  • ചിരിക്കുമ്പോൾ കൂടെച്ചിരിക്കാൻ..
  • സന്ധ്യക്കെന്തിനു സിന്ദൂരം..

തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ മൂവായിരത്തോളം ഗാനങ്ങൾ. അവയിൽ നിന്ന്തിരഞ്ഞെടുക്കപ്പെട്ട 1001 ഗാനങ്ങൾ "ഹൃദയസരസ്സ്‌" എന്ന പേരിൽ പുസ്തകമായി. 

സിനിമയ്ക്കുപുറമേ ആൽബങ്ങൾക്കും ധാരാളം പാട്ടുകൾ ശ്രീകുമാരൻ തമ്പിഎഴുതിയിട്ടുണ്ട്‌. തരംഗിണി കാസറ്റ്സ്‌ പുറത്തിറക്കിയ "ഉത്സവഗാനങ്ങൾ" എന്നആൽബത്തിലെ "ഉത്രാടപ്പൂനിലാവേ വാ" തുടങ്ങിയ പാട്ടുകളും "പൊന്നോണതരംഗിണി" എന്ന ആൽബത്തിലെ "മുടിപ്പൂക്കൾ ചൂടിയാലെന്തോമനേ", "പാതിരാമയക്കത്തിൽ", "പൂക്കളം കാണുന്ന പൂമരം പോലെ" തുടങ്ങിയ ഗാനങ്ങളുംകാലാതിവർത്തിയായി ആസ്വാദകഹൃദയങ്ങളിൽ ഗൃഹാതുരത്വവും പ്രണയവുംവിരഹവേദനയുമെല്ലാം നിറച്ച്‌ ഒളിമങ്ങാതെ നിന്നിട്ടുണ്ട്‌. 

കഥ,തിരക്കഥ,സംഭാഷണം

1967-ൽ  ചിത്രമേള എന്ന സിനിമയ്ക്ക് വേണ്ടിയാണ് ശ്രീകുമാരൻ തമ്പി ആദ്യമായികഥ എഴുതുന്നത്. 1970-ൽ പി.ഭാസ്ക്കരൻ സംവിധാനംചെയ്ത "കാക്കത്തമ്പുരാട്ടി" എന്ന സിനിമയിൽ അദ്ദേഹത്തോടൊപ്പമാണ്‌ തമ്പിതിരക്കഥയിൽ തുടക്കമിടുന്നത്. അവിടുന്നങ്ങോട്ട്‌ സ്വയം സംവിധാനംചെയ്തവയുൾപ്പടെ 85 സിനിമകൾക്കായി കഥയോ തിരക്കഥയോ സൃഷ്ടിക്കുകയുംസംഭാഷണം എഴുതുകയും ചെയ്തു. 

പ്രധാന തിരക്കഥകളിൽ ചിലത്‌:

  • വിലയ്ക്കു വാങ്ങിയ വീണ
  • വീണ്ടും പ്രഭാതം
  • സേതുബന്ധനം
  • അഭിമാനം
  • ചട്ടമ്പിക്കല്യാണി
  • മോഹിനിയാട്ടം
  • ഗാനം
  • യുവജനോത്സവം
  • ബന്ധുക്കൾ ശത്രുക്കൾ

തമ്പിയുടെ മിക്ക സിനിമകളും കലാമൂല്യവും ജനപ്രിയതയും കൊണ്ട്‌വിജയചിത്രങ്ങളും നിരൂപകപ്രശംസ നേടിയവയുമായി. 

നിർമ്മാതാവ്‌,സംവിധായകൻ

ശ്രീകുമാരൻ തമ്പി സംവിധായകനാകുന്നത് 1974-ൽ ചന്ദ്രകാന്തം എന്നചിത്രത്തിലൂടെയാണ്. തുടർന്ന് മുപ്പതോളം സിനിമകൾ സംവിധാനം ചെയ്തു. ചന്ദ്രകാന്തം എന്ന സിനിമയിലൂടെത്തന്നെ ശ്രീകുമാരൻ തമ്പിസിനിമാനിർമ്മാണവും തുടങ്ങി. മലയാളത്തിൽ 21 സിനിമകൾ നിർമ്മിച്ചു. 1985ൽ"ഒണ്ടേ രക്ത" എന്ന അംബിക-അംബരീഷ്‌ ചിത്രം കന്നഡയിൽ നിർമ്മാണവുംസംവിധാനവും നിർവഹിച്ചു. "ഒരേ രക്തം"എന്ന പേരിൽ പിന്നീട്‌ ഈ ചിത്രംമലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്യപ്പെട്ടു. 

ടെലിവിഷൻ പ്രോഗ്രാമുകൾ

1995 ല്‍ എന്‍ മോഹനന്റെ ചെറുകഥകള്‍ “മോഹനദര്‍ശനം” എന്ന പേരില്‍ദൂരദര്‍ശന് വേണ്ടി സംവിധാനം ചെയ്തുകൊണ്ടാണ് തമ്പി സീരിയലുകളിലേയ്ക്ക്തിരിഞ്ഞത്. തുടർന്ന് ദൂരദർശൻ,ഏഷ്യാനെറ്റ്‌,ജയ്‌ ഹിന്ദ്‌,അമൃത,സൂര്യ തുടങ്ങിയവിവിധ മലയാളം ടെലിവിഷൻ ചാനലുകളിലായി "അക്ഷയപാത്രം", "സപത്നി" തുടങ്ങി 12 ടെലിവിഷൻ സീരിയലുകളും ധാരാളം ഡോകുമെന്ററികളും ശ്രീകുമാരൻതമ്പി നിർമ്മിക്കുകയും സംവിധാനവും നിർവ്വഹിക്കുകയും ചെയ്തു. മലയാളചലച്ചിത്രഗാനശാഖയുടെ ചരിത്രം പറയുന്ന അമൃത റ്റി വിയിലെ "സംഗീതയാത്രകൾ" എന്ന പരമ്പരയും മലയാളസിനിമയിലെ ഒട്ടുമിക്ക സംഗീതസംവിധായകരേയും സാങ്കേതിക പ്രവർത്തകരേയും പരിചയപ്പെടുത്തുന്നനാൽപതിൽപരം ഇതര ഡോക്കുമെന്ററികളും അക്കൂട്ടത്തിൽ കൂടുതൽശ്രദ്ധേയമാണ്‌.

സംഗീത സംവിധായകൻ

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത്‌ ഒടുവിൽ റിലീസ്‌ ചെയ്ത ചിത്രങ്ങളായ"ബന്ധുക്കൾ ശത്രുക്കൾ","അമ്മക്കൊരു താരാട്ട്‌" എന്നീ സിനിമകളിൽ സ്വന്തംവരികൾക്ക്‌ ഈണം പകർന്നതും തമ്പി തന്നെയായിരുന്നു. അതിൽ "ആലപ്പുഴപട്ടണത്തിൽ", "ചുംബനപ്പൂകൊണ്ടുമൂടി" തുടങ്ങിയ മിക്ക ഗാനങ്ങളും പ്രേക്ഷകരുടെഇഷ്ടഗാനങ്ങളായി മാറി. കൂടാതെ 11 പരമ്പരകൾ, നാലു മെഗാ സീരിയലുകൾ, നിരവധി ഡോക്കുമെന്ററികൾ, കാസറ്റ്‌ ആൽബങ്ങൾ എന്നിവയ്ക്കും ശ്രീകുമാരൻതമ്പി സംഗീതസംവിധാനം നിർവഹിച്ചു.  

കുടുംബം

ഭാര്യ : രാജേശ്വരി, മക്കൾ : കവിത, പരേതനായ രാജകുമാരൻ തമ്പി. മകൻസംവിധായകൻ പ്രിയദർശന്റെ അസോസിയേറ്റുംതെലുഗുസിനിമാപ്രവർത്തകനുമായിരുന്നു. 

പ്രശസ്ത സാഹിത്യകാരന്മാരായ പി ജി തമ്പിയും പി വി തമ്പിയുംസഹോദരന്മാരാണ്‌. 

ഔദ്യോഗിക പദവികൾ

ദേശീയ ചലച്ചിത്രപുരസ്കാര സമിതിയിൽ മൂന്നുവട്ടവും 2004ൽ കേരളചലച്ചിത്രപുരസ്കാര സമിതിയിലും നാലു പ്രാവശ്യം ഇന്ത്യൻ പനോരമ തിരഞ്ഞെടുപ്പ്‌സമിതിയിലും 2008ൽ കേന്ദ്ര സാഹിത്യ അക്കാദമി മലയാളംപുരസ്കാരസമിതിയിലും മറ്റു നിരവധി പുരസ്കാര സമിതികളിലും അംഗമായിശ്രീകുമാരൻ തമ്പി പ്രവർത്തിച്ചു. 

15 തവണ ദക്ഷിണേന്ത്യൻ ഫിലിം ചേമ്പർ ഓഫ്‌ കൊമേഴ്സ്‌ എക്സിക്യൂട്ടീവ്‌അംഗമായും 5 വർഷം ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ കമ്മറ്റിഅംഗമായും മലയാള ചലച്ചിത്രപരിഷത്‌, മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ്‌അസോസിയേഷൻ എന്നിവയുടെ വൈസ്‌ പ്രസിഡന്റായും അദ്ദേഹം സ്ഥാനംവഹിച്ചു. 1995 മുതൽ 98 വരെ കേരള സാഹിത്യ അക്കാദമിയിലും കേരള സംഗീതനാടക അക്കാദമിയിലും അംഗമായിരുന്നു. 2011 മുതൽ സമസ്ത കേരളസാഹിത്യപരിഷത്‌ എക്സിക്യൂട്ടീവ്‌ അംഗമാണ്‌. കൂടാതെ 2015 മുതൽ ഒരുവർഷക്കാലം കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്റ്ററായുംശ്രീകുമാരൻ തമ്പി പ്രവർത്തിച്ചിട്ടുണ്ട്‌. 

പുരസ്കാരങ്ങൾ

മികച്ച ഗാനരചയിതാവിനുളള കേരളസംസ്‌ഥാന ചലച്ചിത്രപുരസ്കാരം 1971ൽ"വിലയ്ക്കു വാങ്ങിയ വീണ" എന്ന ചിത്രത്തിലെ "സുഖമെവിടെ ദു:ഖമെവിടെ" എന്നഗാനത്തിനും 2011ൽ "നായിക" എന്ന ചിത്രത്തിലെ "നനയും നിൻ മിഴിയോരം" എന്ന ഗാനത്തിനും ലഭിച്ചു.

1976ൽ "മോഹിനിയാട്ടം",1981ൽ "ഗാനം" എന്നീ രണ്ടു സിനിമകൾക്ക്‌ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരംതമ്പിയ്ക്ക്‌ ലഭിച്ചു.

ഇന്ത്യയിലെ മികച്ച സിനിമാസംബന്ധിയായ പുസ്തകത്തിനുള്ള 1989ലെ ദേശീയഅവാർഡ്‌  "സിനിമ:കണക്കും കവിതയും" എന്ന ഗ്രന്ഥത്തിനു കിട്ടി. 

2017ൽ സിനിമാരംഗത്തെ സമഗ്രസംഭാവനയ്ക്ക്‌ കേരള സർക്കാരിന്റെ പരമോന്നതപുരസ്കാരമായ "ജെ സി ദാനിയേൽ അവാർഡ്‌" നൽകി നാട്‌ ശ്രീകുമാരൻ തമ്പിയെആദരിച്ചു. 

പ്രേം നസീർ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, ഓടക്കുഴൽ അവാർഡ്‌, ആശാൻപുരസ്കാരം എന്നിവ കൂടാതെ ഒട്ടനവധി മറ്റ്‌ വിഖ്യാത സിനിമാപുരസ്കാരങ്ങളുംസാഹിത്യപുരസ്കാരങ്ങളും ശ്രീകുമാരൻ തമ്പിയ്ക്ക്‌ ലഭിച്ചിട്ടുണ്ട്‌. 

കൗതുകം

തമ്പിയുടെ സംവിധാനത്തിലുള്ള 'മോഹിനിയാട്ടം'എന്ന സിനിമ, മലയാളത്തിലെആദ്യത്തെ സ്ത്രീപക്ഷസിനിമ എന്ന പേരിൽ ഏറെ ചർച്ചചെയ്യപ്പെടുകയും 1977-ലെ സാൻഫ്രാൻസിസ്കോ ചലച്ചിത്രമേളയിൽ പ്രദർശനത്തിനു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.